ഈ ക്രിസ്തുമസ് സീസണിൽ സൂപ്പർ താരങ്ങളുടെ പോരാട്ടം. തെലുങ്കിൽ നിന്നും പ്രഭാസ്-പൃഥ്വിരാജ്-പ്രശാന്ത് നീൽ കൂട്ടുകെട്ടിൻ്റെ ബിഗ് ബജറ്റ് ചിത്രം “സലാർ”, ഷാരുഖ് ഖാൻ രാജ്കുമാർ ഇറാനി ടീമിൻ്റെ ഹിന്ദി ഫിലിം “ഡങ്കി” മോഹൻലാൽ ജീത്തു ജോസപ്പിൻ്റെ “നേര്” സൂപ്പർ ഹിറ്റ് ഇംഗ്ലീഷ് മൂവി അക്വമാൻ രണ്ടാം ഭാഗം എന്നിവയാണ് സൂപ്പർ ക്ലാഷിനൊരുങ്ങുന്ന ക്രിസ്തുമസ് ചിത്രങ്ങൾ.
കേരളത്തിലെ സിനിമാ പ്രേമികൾ ഈ നാല് ചിത്രങ്ങളും തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ കാത്തിരിക്കുന്നവരാണ്. നേര്, ഡങ്കി, അക്വാമാൻ 2 എന്നീ ചിത്രങ്ങൾ ഡിസംബർ 21 നാണു റിലീസ്. “സലാർ” ഡിസംബർ 22 നു റിലീസ് ചെയ്യും. ഇന്ത്യയിലെയും ലോകത്തേയും ഏറ്റവും മികച്ച നാല് സംവിധായകർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടെയായിയിരിക്കും ഈ ക്രിസ്തുമസ് ബോക്സ് ഓഫീസ് മത്സരം.
സലാർ (തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം)
കെ ജി എഫ്, കെ ജി എഫ് 2 എന്നീ ബ്രമാണ്ട ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം. റിബൽ സ്റ്റാർ പ്രഭാസ് നായകനാകുന്ന ചിത്രം. കൂടെ മലയാളത്തിൽ നിന്നും പ്രിത്വിരാജ്, ശ്രുതിഹാസൻ മറ്റു പ്രമുഖരും. കെ ജി എഫ് നായകൻ യാഷിൻ്റെ ഗസ്റ്റ് എൻട്രി. സൂപ്പർ ഹിറ്റ് മൂവി “കന്താരയുടെ” നിർമാതാക്കളായ ഹോംബാലെ ഫിലിംസിൻ്റെ നിർമാണം. 270 കോടി മുതൽമുടക്ക്. എന്നിങ്ങനെ “സലാറിൻ്റെ” വിശേഷണങ്ങൾ തീരുന്നില്ല.
അഡ്വാൻസ് ബുക്കിങ്ങിൻ്റെ കാര്യത്തിലും കേരളത്തിൽ സലാർ തന്നെയാണ് മുമ്പിൽ. ഒരു ദിവസം വൈകിയാണ് എത്തുന്നതെങ്കിലും കേരളത്തിലെ സിനിമ ആസ്വാദകർ ഏറ്റവും കൂടുതൽ കാണാൻ കാത്തിരിക്കുന്ന ചിത്രം പ്രഭാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൻ്റെ “സലാർ” തന്നെയായിരിക്കും. പ്രിത്വിരാജ് പ്രൊഡക്ഷൻ ആണ് “സലാറിൻ്റെ” കേരളത്തിലെ വിതരണാവകാശം സ്വാന്തമാക്കിയിരിക്കുന്നത്.
ഡങ്കി” (ഹിന്ദി)
ഈ വർഷം ആയിരം കോടി ക്ലബ്ബിൽ കയറിയ രണ്ടു ചിത്രങ്ങളുമായി (പത്താൻ, ജവാൻ) ഷാരൂഖ് ഖാനും റെക്കോർഡുകളുടെ കളിത്തോഴനായ മാന്ത്രിക സംവിധായകൻ (3 ഇഡിയറ്റ്സ്, പി .കെ, മുന്നാഭായ് MBBS) രാജ്കുമാർ ഹിറാനിയും ഒന്നിക്കുമ്പോൾ “ഡങ്കി” എന്ന സിനിമയെ വാനോളം പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. തപസീ നായികയായെത്തുന്ന “ഡങ്കിയിൽ” വിക്കി കൗശലും, ബൊമൻ ഇറാനിയും അഭിനയിക്കുന്നു. മാർക്കറ്റിംഗ് കോസ്റ് അടക്കം 120 കോടിയാണ് ചിത്രത്തിൻ്റെ മുതൽമുടക്ക്. ശ്രീ ഗോകുലം മൂവീസ് ആണ് ഡങ്കിയുടെ കേരളത്തിലെയും തമിഴ് നാട്ടിലെയും വിതരണാവകാശം നേടിയിരിക്കുന്നത്.
മോഹൻലാലും ജീത്തു ജോസഫ് കോംബോയിൽ ഒരു മൂവി വരുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയരുന്നത് സ്വാഭാവികം. കോർട്ട് റൂം ഡ്രാമയാണ്, ഒരു കൊച്ചു ചിത്രമാണ്, സസ്പെൻസ് ഒന്നും ഇല്ല എന്ന് ജീത്തു ജോസഫ് പറയുമ്പോളും ചിത്രത്തിൻ്റെ ട്രെയിലർ കണ്ട പ്രേക്ഷകർ ജീത്തു ജോസഫിൻ്റെ വാക്കുകൾ മുഖവിലക്കെടുത്തിട്ടില്ല. അത് കൊണ്ട് തന്നെ മോഹൻലാലിൽ നിന്നും ജീത്തു ജോസഫിൽ നിന്നും “നേരിൽ” നിന്നും പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കുന്നു. ആശിർവാദ് സിനിമാസ് ആണ് “നേര്” നിർമിക്കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനു മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ക്രിസ്തുമസിന് മലയാളത്തിൽ നിന്നുള്ള ഏക റിലീസും മോഹൻലാലിൻ്റെ “നേര്” ആണ്.
അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിങ്ഡോം ( അക്വാമാൻ 2)
സോ, കൺജറിംഗ്, അന്നബെല്ലെ, ദി നൺ, ലൈറ്റ്സ് ഔട്ട് എന്നീ ഹൊറർ മൂവി സീരിസിലൂടെ പ്രശസ്തനായ ജെയിംസ് വാൻ സംവിധാനം ചെയ്യുന്ന 3d മൂവിയാണ് അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിങ്ഡോം (അക്വാമാൻ 2). ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിലും ജെയിംസ് വാൻ ആയിരുന്നു ഡയറക്ടർ. ആക്വാമാൻ 1 ലോകമെമ്പാടുമായി 12000 കോടി രൂപ ബോക്സ് ഓഫീസിൽ നേടിയിരുന്നു. ഡി സി കോമിക്സ് സീരീസിൽ വരുന്ന ചിത്രത്തിന് വളരെയധികം ആരാധകരുണ്ട്. 1600 കോടിയോളം രൂപയാണ് ചിത്രത്തിൻ്റെ മുതൽ മുടക്ക്.
ഏതു പടം ആദ്യം കാണും എന്ന കൺഫ്യൂഷനിൽ ആണ് മലയാളീ പ്രേക്ഷകർ. നല്ല സൗണ്ട് സിസ്റ്റവും, വലിയ സ്ക്രീനും ആംബിയൻസുമുള്ള തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.